Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Members

നവവധുവിന്‍റെ ആത്മഹത്യ; ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ്

ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് 39-ാം നാൾ യുവതി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്‍റെഴത്ത് വീട്ടിൽ അബ്‌ദുൾ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) യാണു മരിച്ചത്.

കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്‍റെ പരാതിയിൽ ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ അമ്മ, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.

വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഫാത്തിമയ്ക്ക് തലമുടി കുറവായതിന്‍റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽപ്പോലും മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നുവത്രേ. സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിനു ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്. മരണം സംഭവിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു.

തുടർന്ന് ഇയാൾ പോയതിനുശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കബറടക്കി.

Kerala

കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാട്ടിലൊളിച്ച യുവാവ് പുറത്ത് ചാടിയത് കടന്നൽ കുത്തേറ്റ്

പത്തനംതിട്ട: വീട്ടിലുള്ള മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽ ഒളിച്ച യുവാവിനെ പുറത്ത് ചാടിച്ചത് കടന്നലുകൾ. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാടുകയറിയത്. തുടർന്ന് കടന്നലിന്‍റെ കുത്തേറ്റ് ഇയാൾ പുറത്തിറങ്ങുകയായിരുന്നു.

കുടുംബകലഹത്തെ തുടർന്ന് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെയാണ് പ്രതി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സമീപത്തെ നാമക്കുഴി മലയിലെ കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകുന്നേരം സഹായത്തിനായി മലയിറങ്ങുകയായിരുന്നു.

സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News

Corehub Up